ഇന്ത്യക്ക് അഭിമാനം! ലോകത്തിന് മുതൽക്കൂട്ട്: സുനിത വില്ല്യംസ്
അമേരിക്കൻ സൈന്യത്തിൽ പൈലറ്റ് ....ഏറ്റവും കൂടുതൽ സമയം സ്പേസ് വോക്ക് ചെയ്ത വനിത...സുനിത വില്യംസ് .............................
2025 ജനുവരി 31 ന് ലോകമൊരു ചരിത്രനേട്ടത്തിന് സാക്ഷ്യം വഹിച്ചു. ഏറ്റവും കൂടുതൽ സമയം സ്പേസ് വോക്ക് ചെയ്ത വനിത എന്ന റെക്കോർഡ് സുനിത വില്യംസ് എന്ന ഇന്ത്യൻ വംശജ സ്വന്തം പേരിൽ കുറിച്ച നിമിഷത്തിനാണ് അന്ന് ലോകം സാക്ഷിയായത്. ഗുജറാത്തുകാരനായ ദീപക് പാണ്ഡ്യയുടെയും സ്ലോവേനിയ സ്വദേശി ബോണിയുടെയും മകളുടെ ജീവിതം സംഭവബഹുലമായിരുന്നു.
ഗുജറാത്തിലെ ജുലാസൻ പ്രദേശത്തു നിന്നാണ് സുനിതയുടെ പൂർവികർ അമേരിക്കയിലേക്ക് കൂടിയേറുന്നത്. ഹയോയിലെ യൂക്ലിഡിൽ ഡോക്ടർ ദീപക്കിന്റെയും ബോണി പാണ്ഡ്യയുടെയും മകളായി ജനനം. വ്യോമയാന മേഖലയിൽ ഉള്ളപ്പോഴുള്ള അടങ്ങാത്ത അഭിനിവേശമാണ് സുനിതയെ യുഎസ് നേവിയിൽ ചേരാൻ പ്രേരിപ്പിച്ചത്. അമേരിക്കൻ സൈന്യത്തിൽ ഹെലികോപ്റ്റർ പൈലറ്റ് ആയിരുന്ന കാലത്താണ് സുനിത മൈക്കിളിനെ പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയവും പ്രണയം വിവാഹത്തിലും എത്തി.
33 ആം വയസ്സിൽ നാസയുടെ ബഹിരാകാശ യാത്രക്കായി സുനിത തിരഞ്ഞെടുക്കപ്പെട്ടു. തീവ്ര പരിശീലനങ്ങൾക്കൊടുവിൽ 2006 ഡിസംബറിൽ ബഹിരാകാശ വാഹനമായ ഡിസ്കവറിയിലായിരുന്നു ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലേക്കുള്ള ആദ്യ യാത്ര. പിന്നീട് ഇങ്ങോട്ട് അതിസാഹസികമായ യാത്രകളിൽ നിരവധി റെക്കോർഡുകൾ. ബഹിരാകാശത്ത് മാരത്തൻ പൂർത്തിയാക്കിയ ആദ്യ വ്യക്തി, 195 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച വനിത എന്നിങ്ങനെ നീളുന്നു റെക്കോർഡുകൾ.
ബഹിരാകാശ പേടകത്തിന്റെ പുറത്ത് 50 മണിക്കൂറിൽ അധികം നീണ്ട ഏഴ് ബഹിരാകാശ നടത്തങ്ങളാണ് സുനിത പൂർത്തിയാക്കിയത് . ഇതോടെ ഏറ്റവും കൂടുതൽ ബഹിരാകാശ യാത്ര നടത്തിയ വനിതാ ബഹിരാകാശ യാത്രികയായി ഈ വർഷം ജനുവരിയിൽ. അഞ്ചു മണിക്കൂറും 26 മിനിറ്റും നടന്നു.ഇതോടെ ഒരു വനിതയുടെ മൊത്തം ബഹിരാകാശ നാർത്ത സമയത്തിന്റെ റെക്കോർഡും തകർത്തു .62 മണിക്കൂറും ആറു മിനിറ്റുമാണ് ഇതുവരെ സുന്നിത നടന്നത്. ബഹിരാകാശ നടത്തം നടത്തിയവരുടെ നാസയുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് സുനിത ഇപ്പോൾ.
നിരവധി അന്തർദേശീയ പുരസ്കാരങ്ങൾക്ക് അർഹയായ സുനിതയെ ഇന്ത്യ 2008ൽ പത്മഭൂഷൺ നൽകി ആദരിച്ചു.